തിരുവനന്തപുരം: പലയിടങ്ങളിൽ നിന്നായി പല വിധത്തിൽ കേരളത്തെയും കേരളത്തിന്റെ ആരോഗ്യ സംവിധാനങ്ങളെയും മോശപ്പെടുത്തി കാണിക്കാൻ തെറ്റായ പ്രചാരണങ്ങൾ നടക്കുമ്പോഴും കോവിഡ് പ്രതിരോധത്തിൽ നാം ഇപ്പോഴും ഒരു പടി മുന്നിലാണ്. കേരളത്തിലെ കൊവിഡ് വ്യാപനം ഐസിഎംആര്‍ സര്‍വേ പ്രകാരം ദേശീയ ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സമൂഹത്തില്‍ എത്ര ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയിട്ടുണ്ടാകാം എന്ന് കണ്ടെത്തുന്നതിനായി ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയെ സെറോ സര്‍വേ പ്രകാരം കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്കാണ് കൊവിഡ് വന്നുപോയതായി കണ്ടെത്തിയത്. ദേശീയ തലത്തില്‍ അതേ പഠനം കണ്ടെത്തിയത് 6.6 ശതമാനം ആളുകള്‍ക്ക് രോഗം വന്നുപോയെന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എല്ലാവര്ക്കും രോഗം വരുമെന്ന നിലയില്‍ പ്രചരിപ്പിക്കുന്ന ധാരണ തെറ്റാണെന്ന് ഈ പഠനം തെളിയിക്കുന്നുണ്ട്. 0.8 ശതമാനം ആളുകളില്‍ മാത്രമാണ് രോഗം വന്നുപോയത്. നമ്മുടെ ആരോഗ്യ പ്രതിരോധ സംവിധാനങ്ങളുടെ മികവു കൂടി ഈ പഠനം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ പഠന പ്രകാരം ഒരു കേസിന് ആനുപാതികമായി 10 എണ്ണമാണ് കണ്ടെത്താതെ പോകുന്ന കേസുകള്‍. എന്നാല്‍ ദേശീയ തലത്തില്‍ അത് 100 ന് മുകളിലാണ്. നമ്മുടെ പ്രതിരോധ സംവിധാനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മികവും ആത്മാര്‍ത്ഥതയുമാണ് ഈ നേട്ടത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക