മന്ത്രി വി. മുരളീധരനെതിരായ പ്രോട്ടോക്കോള്‍ ലംഘന ആരോപണത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് വിശദീകരണം തേടിയതായി അറിയില്ലെന്ന് വിദേശകാര്യവക്താവ്. കേന്ദ്രമന്ത്രി വി.മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന ആരോപണം പ്രതിരോധിക്കാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം.
മഹിളാ മോർച്ചാ നേതാവും പി.ആർ. കമ്പനി മാനേജരുമായ സ്മിതാ മേനോൻ മുരളീധരനൊപ്പം അബുദാബിയിൽ ഔദ്യോഗിക പരിപാടിയില്‍ പങ്കെടുത്തുവെന്നാണ് പരാതി. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയതിന് പിന്നാലെയാണ് ബിജെപിയുടെ വിശദീകരണം.
ടി.ആര്.പിയിലെ കള്ളക്കളി; തലയൂരാനാവാതെ അര്‍ണാബ്; ഉടന്‍ ചോദ്യം ചെയ്യും
പാർട്ടിക്കകത്തും പുറത്തും കേന്ദ്രമന്ത്രിക്കെതിരെ സ്മിതാ മേനോൻ ചർച്ചയായതോടെയാണ് സംസ്ഥാന നേതൃത്വം പ്രതികരിക്കാൻ തയ്യാറായത്. മുരളീധരന്റെ അനുമതിയോടെ അബുദാബിയില്‍ നടന്ന ഇന്ത്യന്‍ ഒാഷ്യന്‍ റിം അസോസിയേഷന് മന്ത്രിതല സമ്മേളനത്തില്‍ പി.ആര് കമ്പനി മാനേജര്‍ സ്മിതാമേനോന് പങ്കെടുത്തത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കാണിച്ച് ലോക്താന്ത്രിക യുവജനതാദള്‍ ദേശീയപ്രസിഡന്റ് സലീം മടവൂരാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി നല്‍കിയത്.
മാധ്യമ പ്രവർത്തകയെന്ന രീതിയിലാണ് സ്മിതാമേനോന് പങ്കെടുത്തതെന്നായിരുന്നു വി മുരളീധരന്റെ വിശദീകരണം. സലീം മടവൂരിന്റെ പരാതിയിൽ പി.എം.ഒ വിശ്വീകരണം തേടിയതോടെ വിഷയം വീണ്ടും ചൂടുപിടിച്ചു, പി.ആർ കമ്പനി മാനേജർ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറിയായതും പാർട്ടിക്കുള്ളിൽ സജീവ ചർച്ചയാണ്, സ്മിതാമേനോനെയും കേന്ദ്രമന്ത്രി വി.മുരളീധരനെയും ചേര്‍ത്ത് സിപിഎം അപകീര്‍ത്തികരമായ പ്രചരണം നടത്തുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആരോപിച്ചു.സ്മിതാമേനോന് ഭാരവാഹിത്വത്തിലെത്തുന്നത് തന്റെ നോമിനയായിട്ടാണെന്നും വി മുരളീധരന്റെ നോമിനിയല്ലെന്നും സുരേന്ദ്രന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക