പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായി വിമർശിച്ച് രാഹുല്‍ ഗാന്ധി. സൈനിക ട്രക്കിനകത്തിരിക്കുന്ന ജവാന്മാരുടെ യാത്രാ വീഡിയോ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനത്തില്‍ സൈനികരെ രക്തസാക്ഷികളാകാന്‍ വിട്ടുകൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. എന്നാൽ അതേസമയം പ്രധാനമന്ത്രിക്ക് വേണ്ടി 8400 കോടി രൂപയുടെ വിമാനം സര്‍ക്കാര്‍ വാങ്ങുകയും ചെയ്യുന്നു. ഇത് നീതിയാണോ എന്നാണ് വീഡിയോ പങ്കുവച്ച് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. പുല്‍വാമ ആക്രമണത്തിന് ശേഷം സൈനികരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മേഖലകളില്‍ സുരക്ഷിത വാഹനങ്ങള്‍ വേണമെന്ന് സി.ആര്.പി.എഫ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രധാനമന്ത്രി എന്നും സ്വന്തം പ്രതിഛായയെക്കുറിച്ച് മാത്രമാണ് ചിന്തിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
हमारे जवानों को नॉन-बुलेट प्रूफ़ ट्रकों में शहीद होने भेजा जा रहा है और PM के लिए 8400 करोड़ के हवाई जहाज़!
क्या यह न्याय है? pic.twitter.com/iu5iYWVBfE
— Rahul Gandhi (@RahulGandhi) October 10, 2020
പ്രതികരിക്കാൻ ഇവിടെ എഴുതുക