കണ്ണൂർ ജില്ലയിലെ മൂന്ന് ആശുപത്രികള്‍ക്കുള്‍പ്പെടെ സംസ്ഥാനത്തെ ആറ് ആശുപത്രികളുടെ സമഗ്ര വികസനത്തിനായി നബാര്‍ഡിന്റെ സഹായത്തോടെ 74.45 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. കണ്ണൂർ ജില്ലയിലെ പിണറായി സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ 19.75 കോടി രൂപ, ആറളം കീഴ്പ്പള്ളി സാമൂഹ്യാരോഗ്യ കേന്ദ്രം 11.40 കോടി, ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രം 11.30 കോടി എന്നിങ്ങനെയാണ് തുക അനുവദിച്ചിട്ടുള്ളത്. ആശുപത്രി വികസനത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും സാങ്കേതികാനുമതിയ്ക്കും ടെണ്ടറിനും ശേഷം വേഗത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കണ്ണപുരത്തുള്ള ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അപേക്ഷ ക്ഷണിച്ചു
പിണറായി സാമൂഹ്യാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയര്‍ത്തിയതിനെ തുടർന്നാണ് ആശുപത്രിക്ക് സ്പെഷ്യാലിറ്റി സെന്റര്‍ നിര്‍മ്മാണത്തിനായി 19.75 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, ഒപി, വാര്‍ഡ്, ഐസിയുകള്‍, എസ്.ടി.പി., ജനറല്‍ സ്റ്റോര്‍, ഫാര്‍മസി സ്റ്റോര്‍, കാര്‍ പാര്‍ക്കിംഗ്, ഡയാലിസിസ് യൂണിറ്റ്, എക്സറേ യൂണിറ്റ്, സ്കാനിംഗ് സെന്റര്‍ എന്നിവ സജ്ജമാക്കും. കാര്‍ഡിയാക്, കാന്‍സര്‍, ടിബി എന്നീ വിഭാഗം രോഗികള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
കണ്ണൂർ ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
കണ്ണൂര്‍ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായാണ് തുകയനുവദിച്ചത്. മൂന്ന് നിലകളുള്ള കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. ഒപി വിഭാഗം, വെയിറ്റിംഗ് ഏരിയ, പ്രീ ചെക്കപ്പ് റൂം, ലബോറട്ടറി, നഴ്സസ് സ്റ്റേഷന്, ഫാര്‍മസി, മെഡിസിന് സ്റ്റോര്‍, ഫീഡിംഗ് റൂം, ഇന്ജക്ഷന് റൂം, ഒബ്സര്‍ബേഷന്‍ റൂം, കൗണ്‍സിലിംഗ് റൂം തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കണ്ണൂര്‍ ഇരിക്കൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ 5 നിലകളുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനാണ് 11.30 കോടി രൂപ അനുവദിച്ചത്. അത്യാഹിത വിഭാഗം, കണ്സള്ട്ടേഷന് റൂം, ഡയാലിസിസ് യൂണിറ്റ്, ലേബര്‍ റൂം, വാര്‍ഡുകള്‍, ഓപ്പറേഷന് തീയറ്റര്‍, എന്‍ഐസിയു, എക്സ്റേ, ഫാര്‍മസി തുടങ്ങിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തിയതി നീട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക