കണ്ണൂർ ജില്ലയിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായിട്ടുള്ള സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരെ ഇതിനോടകം 1152 കേസുകള്‍ രജിസ്റ്റര്‍ ചയ്തു. കഴിഞ്ഞ ദിവസം മാത്രം 624 കേസുകളാണ് ചാര്‍ജ് ചെയ്തത്. റോഡുകളില്‍ തുപ്പല്, ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കല്‍, നിരോധനാജ്ഞാ ലംഘനം, കണ്ടെയിന്മെന്റ് സോണില്‍ അനുമതിയില്ലാത്ത കടകള്‍ തുറക്കല്‍, കണ്ടെയിന്മെന്റ് സോണുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങിയവയാണ് കേസുകള്‍ ചാര്‍ജ് ചെയ്ത മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍. പോലിസിന്റെ സഹായത്തോടെ നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള തിയതി നീട്ടി
ശരിയായ രീതിയില്‍ മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ 628, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ 292, സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ 94, പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 43, മാസ്ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരെ 68, നിയമങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നവര്‍ക്കെതിരെ 24 എന്നിങ്ങനെ കേസുകളാണ് ഇതിനകം ചാര്‍ജ് ചെയ്തിരിക്കുന്നത്.
ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന ചൈനയുടെ പ്രസ്താവനയോട് പ്രതികരണവുമായി ഇന്ത്യ
സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശോധനകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ചുമതലയേല്‍പ്പിക്കപ്പെട്ട മുഴുവന്‍ പ്രദേശങ്ങളിലും അവര്‍ പരിശോധനകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവുത്താനും ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കി. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനും അക്കാര്യം കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനും സെക്ടറില്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക