സമൂഹമാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ കൊറോണ കാലത്ത് വ്യാപകമാകുന്നുവെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. പണം തട്ടുന്നത് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും കെണിയൊരുക്കിയാണ്. വന്‍ തുകകള്‍ നിരവധി പേര്‍ക്ക് നഷ്ടമായിട്ടുണ്ട്. നാണക്കേട് കരുതിയാണ് പലരും പരാതിപ്പെടാത്തതെന്നാണ് പൊലീസ് പറയുന്നത്.
ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനവർഷം പരിഷ്കരിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു
ഹണി ട്രാപ്പ് തട്ടിപ്പു സംഘങ്ങള്‍ ആദ്യം സൗഹൃദം സ്ഥാപിച്ച് ചാറ്റിങ്ങിലൂടെ സ്വകാര്യവിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. +44 +122 എന്നീ നമ്പറുകളിൽ നിന്നുള്ള വാട്സ്ആപ് കോളുകളിലൂടെയാണ് തട്ടിപ്പ് സംഘം ബന്ധപ്പെടുന്നതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹൈടെക് സെല്ലും സൈബര്‍ സെല്ലുകളും പരാതികളിന്മേല് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക