ഗായകൻ എന്ന നിലയിൽ മലയാളം ഇൻഡസ്ട്രിയിൽ അർഹിക്കുന്ന പരിഗണന കിട്ടുന്നില്ല എന്ന ഗായകൻ വിജയ് യേശുദാസിന്റെ പ്രസ്താവനക്ക് എതിരെ സംവിധായകൻ നജീം കോയ. ഒരു സിനിമയ്ക്ക് വേണ്ടി സംവിധായകനും മറ്റുളളവരും നടത്തുന്ന കഷ്ടപ്പാടുകള്‍ ഒന്നും അറിയാതെ വന്ന് പാട്ടുംപാടി കാശും വാങ്ങി പോകും. ആ പടം വിജയിച്ചോ, ആ സംവിധായകന് ജീവിച്ചിരിപ്പുണ്ടോ, ആ എഴുത്തുകാരന് ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല. എന്നിട്ടും പരിഗണന കിട്ടുന്നില്ലെന്ന പരാതിയാണ്. വിജയ് യേശുദാസ് നിങ്ങള്‍ക്ക് എന്താണ് പ്രശ്നം? നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് ഇപ്പോള്‍ എന്നും നജീം കോയ പറയുന്നു. ഫേസ്ബുക്കിലൂടെയാണ് നജീം കോയയുടെ പ്രതികരണം.
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ട് മലയാളത്തില്‍ ഇനി പാടില്ലെന്ന തീരുമാനം എടുക്കുകയാണെന്ന് കഴിഞ്ഞ ദിവസം വിജയ് യേശുദാസ് വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
നജീംകോയയുടെ വാക്കുകള്‍ ഇങ്ങനെ
വിജയ് യേശുദാസ് നിങ്ങള്‍ക്കു എന്താണ് പ്രശ്നം? അര്‍ഹിക്കുന്ന എന്താണ് വേണ്ടത്, നിങ്ങള്‍ അര്‍ഹിക്കുന്നതിനും മുകളിലാണ് നിങ്ങളിപ്പോ… അത് മലയാളികളുടെ സ്നേഹമായി കണ്ടാല്‍ മതി, മാര്‍ക്കോസോ, ജി വേണുഗോപാലോ, മധു ബാലകൃഷ്ണനോ, കലാഭവന്‍ മണിയോ, കുട്ടപ്പന് മാഷോ തന്നതിന്റെ ഒരു അംശം പോലും നിങ്ങള്‍ മലയാള സിനിമയ്ക്കു തന്നിട്ടില്ല. പിന്നെ നിങ്ങള്‍ പറഞ്ഞതായി ഞാന്‍ കണ്ടത് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന്.
സിനിമയില്‍ ഒരു എഴുത്തുകാരന്റെ, ഒരു സംവിധായകന്റെ, ഒരു നിര്‍മാതാവിന്റെ, ഒരു ക്യാമറമാന്റെ, ഒരു ആര്‍ട്ട് ഡയറക്ടറുടെ, ഒരു പാട്ടു എഴുത്തുകാരന്റെ, ഒരു സംഗീത സംവിധായകന്റെ, ഒരു മേക്കപ്പ്കാരന്റെ, ഒരു കോസ്റ്റും ചെയുന്ന, എന്തിനു സിനിമ സെറ്റില്‍ പാത്രം കഴുകുന്ന ഞങ്ങളുടെ പ്രിയപ്പെട്ട ചേട്ടന്മാരുടെ കഷ്ടപാടുകളെ പോലും നിങ്ങള്‍ ആ പടത്തില്‍ പാടിയ പാട്ടുകൊണ്ട് നിങ്ങള്‍ വിഴുങ്ങി കളയാറില്ലേ?
ഒറ്റയ്ക്ക് ഇരിക്കുമ്ബോള്‍ ഒന്ന് ഓര്‍ത്തു നോക്കു. ഒരു കാര്യം നിങ്ങളോട് പറയാനുണ്ട് നിങ്ങള്‍ എന്റെ പടത്തില്‍ പാടിയിട്ടുണ്ട്. നിങ്ങള്‍ക്കു എന്നെ അറിയുവോ. ഞാന്‍ ആ സിനിമയ്ക്കു വേണ്ടി എത്ര നാള് ഞാന്‍ അലഞ്ഞട്ടുണ്ടെന്ന്? നടന്ന് തീര്‍ത്ത വഴികളും, കാരവാനിന് മുന്നില്‍ നിന്ന് സ്വയം അനുഭവിച്ച കാലുകളുടെ വേദനയെത്രെന്ന്. നിങ്ങള്‍ക്ക് പാട്ടു പാടാന്‍ അവസരം എഴുതിയ മറ്റ് എഴുത്തുകാരെ നിങ്ങള്‍ക്കു അറിയുവോ? ഒരു എഴുത്തുകാരന് അലഞ്ഞു തിരിഞ്ഞ് ഒരു കഥ ഉണ്ടാകുന്നു, അത് ഒരു സംവിധായകനോട് പറയുന്നു. (അത് തന്നെ എത്ര നാള് നടന്നിട്ട്) പിന്നെ ഒരു പ്രൊഡ്യൂസറെ കണ്ടെത്തുന്നു. പിന്നെയാണ് അലച്ചില്‍??? നടന്മാരുടെ പുറകെ… ആ കഷ്ടപ്പാടുകള്‍ എല്ലാം കഴിഞ്ഞു. ഒരു മ്യൂസിക് ഡയറക്ടറെ കണ്ടെത്തി. അയാളും, എഴുത്തുകാരനും, സംവിധായകനും നല്ലൊരു ട്യൂണിനു വേണ്ടി വഴക്കിട്ടു വാശി പിടിച്ചു. വരികള്‍ എഴുതല്‍, മാറ്റി എഴുതല്‍, വീണ്ടും എഴുതല്‍. അങ്ങനെ എഴുതി വാങ്ങി. ഈ സിനിമയുടെ ഒരു കഷ്ടപാടും അറിയാതെ നിങ്ങള്‍ വന്നു പാട്ടും പാടി കാശും വാങ്ങി പോകും.
ആ പടം വിജയിച്ചോ, ആ സംവിധായകന് ജീവിച്ചിരിപ്പുണ്ടോ, ആ എഴുത്തുകാരന് ആരാണ്. ഇതൊന്നും നിങ്ങളെ ബാധിക്കില്ല. ആ ഹിറ്റ് പാട്ടും കൊണ്ടു നിങ്ങള്‍ പോയി. പിന്നെ സ്റ്റേജ് ഷോ, ലോകം മുഴുവന്‍ കറക്കം, കാണുന്ന ചാനലില്‍ കേറി ആ പാട്ടിനെ പറ്റി വീമ്ബ് പറച്ചില്. നിങ്ങള്‍ക്കു ആ പാട്ടു പാടാന്‍ അവസരം ഉണ്ടാക്കിയ എഴുത്തുകാരനെ, സംവിധായകനെ, ആ പ്രൊഡ്യൂസറെ, ഏതെങ്കിലും സ്റ്റേജില്‍ സന്തോഷത്തോടെ രണ്ടു വാക്ക്. നിങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുന്ന സുഖലോലുപത ഉണ്ടല്ലോ, അത് ഈ മലയാളികള്‍ തന്നതാണ്. അത് മറക്കണ്ട… ‘പരിഗണന കിട്ടുന്നില്ല പോലും, ” പരിഗണന ” ”മാങ്ങാത്തൊലി ”
പ്രതികരിക്കാൻ ഇവിടെ എഴുതുക