ഹത്റാസ് കൂട്ടബലാത്സംഗ കേസിൽ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് വൈകുന്നതായി റിപ്പോർട്ട്. അന്വേഷണം പൂർത്തിയായതായി എസ്ഐടി അറിയിച്ചത് വെള്ളിയാഴ്ച രാവിലെയാണ്. കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയത് മൂന്നാഴ്ച നീണ്ട അന്വേഷണമാണ്.
അസം-മിസോറം അതിർത്തിയിൽ എറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്
അന്വേഷണ സംഘങ്ങൾ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ, ഗ്രാമവാസികൾ, ആശുപത്രി അധികൃതർ എന്നിവരിൽ നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു. എസ്പി, ഡിഎസ് പി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു. അന്വേഷണ ഘട്ടത്തിൽ എസ്.ഐ.ടി, പ്രതികളിൽ ഒരാളെ പെൺകുട്ടി നിരവധി തവണ ഫോണിൽ വിളിച്ചതിന്റെ വിവരങ്ങൾ പുറത്തുവിട്ടത് വിവാദമായിരുന്നു. കൂടാതെ കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം സിബിഐ പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് മൊഴിയെടുത്തിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക