അവയവ കച്ചവട കേസിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിൽ അന്വേഷണം നടത്തുക അന്വേഷണ ചുമതലയുള്ള തൃശൂർ ക്രൈംബ്രാഞ്ച് എസ്പിയുടെ കീഴിലുള്ള പ്രത്യേക സംഘമാകും. ക്രൈംബ്രാഞ്ചിന്റെ തീരുമാനം സംസ്ഥാന വ്യാപകമായി അവയവ കച്ചവടക്കം നടക്കുന്നുവെന്ന കണ്ടെത്തലിനെ തുടർന്ന് വിശദമായ അന്വേഷണം നടത്താനാണ്. ഇതിനായി നിയമിക്കുക അതാത് ജില്ലകളിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയാകും.
കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി
അന്വേഷണ സംഘത്തെ വിപുലീകരിക്കുന്നത് കൂടുതൽ സൗകര്യത്തിന് വേണ്ടിയാണ്. അന്വേഷണം നടക്കുക അവയവ കച്ചവടത്തിന്റഎ ഇടനിലക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ചായിരിക്കും.
അവയവ കച്ചവടം സംസ്ഥാന വ്യാപകമായി നടക്കുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. അനധികൃത ഇടപാടുകളിൽ സർക്കാർ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമ പ്രകാരം അവയവ കച്ചവടം തടയുന്നതിനുള്ള ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക