ന്യൂഡല്‍ഹി: യുവതിയുടെ നിലവിളി കേട്ട് ഓടിയെത്തിയ പൊലീസുകാരനെ സ്വകാര്യ ബസ് ഡ്രൈവറും ജീവനക്കാരും തട്ടിക്കൊണ്ട് പോയി. പിന്നീട് മര്‍ദ്ദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ചു. സംഭവം നടന്നത് ബുധനാഴ്ച രാത്രിയാണ്. സംഘം ആക്രമിച്ച് യുപിയിലേക്ക് കടത്തിക്കൊണ്ട് പോയി ഫിറോസാബാദില്‍ ഉപേക്ഷിച്ചത് കശ്മീര്‍ ഗേറ്റിന് സമീപത്ത് ഡ്യൂട്ടിയിലായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെയാണ്. സംഭവത്തില്‍ പൊലീസ് ബസ് ഉടമയെയും മകനെയും കസ്റ്റഡിയിലെടുത്തു. ആക്രമണമുണ്ടായത് പട്രോളിംഗ് ഡ്യൂട്ടിക്കിടെ ഒരു ബസിനുള്ളില്‍ നിന്ന് സ്ത്രീയുടെ കരച്ചില് കേട്ട് ഓടിയെത്തിയപ്പോഴാണെന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ സച്ചിന് പറഞ്ഞു. സ്വകാര്യ ബസിനുള്ളില്‍ നിന്ന് രാത്രി 11 മണിയോടെ ഒരു സ്ത്രീയുടെ കരച്ചില് കേട്ടെന്നും സംശയം തോന്നി ബസിനടുത്തെത്തി ഡ്രൈവറോട് വാഹനം നിര്ത്താനാവശ്യപ്പെട്ടെന്നും എന്നാൽ ബസിലേക്ക് കയറിയതോടെ ബസ് ജീവനക്കാര്‍ ഡോറിനടുത്തെത്തി തടഞ്ഞുവെന്നും കോണ്‍സ്റ്റബിള്‍ പറഞ്ഞു.
തിരുവനന്തപുരം കാച്ചാണിയില്‍ കരമന ആറ്റിലേക്ക് ചാടിയ വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക