ന്യൂഡൽഹി: കോൺഗ്രസ്സ് ഭരിക്കുന്ന പഞ്ചാബിൽ ആറ് വയസ്സുകാരിയായ ദളിത് പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ്സിനെ പരിഹസിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍. ആറ് വയസ്സുള്ള ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പഞ്ചാബിലേക്ക് പൊളിറ്റിക്കൽ ടൂർ പോകുന്നില്ലേ എന്നാണ് വിഷയത്തിൽ മന്ത്രി പ്രതികരിച്ചത്.
ഉത്തര്‍പ്രദേശിലെ ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ സന്ദര്‍ശനം നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എന്തുകൊണ്ട് ഇതുവരെ പഞ്ചാബിലേക്ക് പോയില്ലെന്നാണ് പ്രകാശ് ജാവദേക്കര്‍ ചോദിക്കുന്നത്.
ഉത്തര്‍പ്രദേശിലേക്ക് ‘പൊളിറ്റിക്കല്‍ ടൂര്‍’ നടത്തിയ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക