ലഖ്നോ: പശുവിനെ കൊല്ലുന്നവര്‍ക്ക് ജയില്‍ശിക്ഷ തന്നെ ഉറപ്പാക്കുമെന്ന് പറഞ്ഞ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗിയുടെ പരാമര്‍ശം, യു.പിയില്‍ ഗോവധ നിരോധന നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന അലഹബാദ് ഹൈകോടതിയുടെ നിരീക്ഷണത്തിന് പിന്നാലെയാണ്. സംസ്ഥാനത്ത് നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി. പശുവിനെ കൊല്ലുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും പശുക്കളെ കൊല്ലുന്നവരെ ജയിലില്‍ അടക്കുമെന്നും പശു സംരക്ഷണത്തിനായി എല്ലാ ജില്ലകളിലും ഗോശാലകള്‍ നിര്‍മിക്കുമെന്നും ഒപ്പം പശുക്കളുടെ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എല്ലാവര്‍ക്കുമുണ്ടെന്നും യോഗി പറഞ്ഞു.
പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി
ഗോവധ നിരോധന നിയമം സംസ്ഥാനത്ത് ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ഗൗരവമേറിയ നിരീക്ഷണം അലഹാബാദ് ഹൈകോടതി നടത്തിയിരുന്നു. നിയമം നിരപരാധികള്‍ക്കെതിരെ അനാവശ്യമായി പ്രയോഗിക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. കോടതിയുടെ പരാമര്‍ശം, നിയമപ്രകാരം അറസ്റ്റിലായ റഹ്മുദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു. പൊലീസ്, പിടിച്ചെടുക്കുന്ന മാംസം പരിശോധനകളില്ലാതെ തന്നെ ബീഫാണെന്ന നിഗമനത്തിലെത്തുകയാണ്. മാംസത്തിന്റെ ഫോറന്‍സിക് പരിശോധന റഹ്മുദീന്റെ കേസിലും ഉ ണ്ടായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസമായി ഗോവധ നിരോധന നിയമപ്രകാരം റഹ്മുദീന്‍ തടവിലാണ്. എഫ്.ഐ.ആറില്‍ ഇയാള്‍ ചെയ്ത കുറ്റത്തെ കുറിച്ചും വ്യക്തമായ പരാമര്‍ശമില്ല. ഇതോടെയാണ് ഹൈകോടതി ജാമ്യം അനുവദിക്കാന്‍ തീരുമാനിച്ചത്. റോഡുകളില്‍ അലഞ്ഞു തിരിയുന്ന പശുക്കളുടെ കാര്യത്തിലും ശ്രദ്ധ വേണമെന്ന് ഹൈകോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക