ശബരിമലയില്‍ തീര്‍ത്ഥാടക നിയന്ത്രണം ഉള്ളതിനാല്‍ ഇത്തവണ പ്രസാദത്തിനു കരുതല്‍ശേഖരം ഉണ്ടാവില്ല. അപ്പം, അരവണ എന്നിവ ആവശ്യത്തിന് മാത്രം നിര്‍മിക്കും. 25 ലക്ഷം ടിന് ആരവണയും 10 ലക്ഷം കവര്‍ അപ്പവും നട തുറക്കും മുന്‍പേ, മുന്‍വര്‍ഷങ്ങളില്‍ തയാറാക്കി കരുതല്‍ ശേഖരമായി സൂക്ഷിക്കുമായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ തീരുമാനം, സാധാരണ ദിവസങ്ങളില്‍ ആയിരം, ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 എന്ന കണക്കില്‍ തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാല്‍ കരുതല്‍ ശേഖരം വേണ്ടെന്നാണ്. ആവശ്യത്തിനനുസരിച്ച് മാത്രമാകും ഇത്തവണ ഇവ തയാറാക്കുക. കൂടാതെ നടതുറക്കുന്നതിനു തലേദിവസമായ 14 ന് അരവണയും 15ന് ഉണ്ണിയപ്പവും തയാറാക്കും.
മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ സി. മോയിൻകുട്ടി അന്തരിച്ചു
വഴിപാട് പ്രസാദം സ്പീഡ് പോസ്റ്റ് വഴി വീടുകളില്‍ എത്തിക്കുന്ന പദ്ധതി തപാല്‍ വകുപ്പ് തുടങ്ങിയിട്ടുണ്ട്. അരവണ, വിഭൂതി, ആടിയ ശിഷ്ടം നെയ്യ്, മഞ്ഞള്‍, കുങ്കുമം, അര്‍ച്ചന പ്രസാദം എന്നിവയ്ക്ക് 450 രൂപയാണ് വില.
ഈ സേവനം എല്ലാ പോസ്റ്റോഫീസുകളിലും ലഭ്യമാക്കിയിട്ടുണ്ട്. 16 മുതലാണ് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനാനുമതിയുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക