തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുറച്ച നടപടിയിൽ മാറ്റമില്ലാതെ തുടരാൻ തീരുമാനിച്ച് കേരളം. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ കുത്തനെ ഉയര്‍ത്തി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുന്നു
സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ , മദ്യപിച്ച് വാഹനമോടിക്കുന്നതിനൊഴിച്ച് മിക്ക നിയമലംഘനങ്ങള്‍ക്കുമുള്ള പിഴ കുറച്ച് കേരളം ഉത്തരവിറക്കി. ഹൈല്‍മറ്റ് ധരിക്കാത്തതിനും സീറ്റ് ബെല്‍റ്റ് ഇടാത്തതിനും 1000 രൂപ പിഴയെന്നത് കേരളം 500 ആയി കുറച്ചിരുന്നു.
ദീപാവലിക്ക് ബംഗാളില്‍ പടക്കങ്ങള്‍ നിരോധിച്ചു
അമിതവേഗത്തിനുള്ള 3000 രൂപ പിഴ ആദ്യ ലംഘനത്തിന് 1500 ആയും കുറച്ചിരുന്നു. കേന്ദ്ര നിയമഭേദഗതിയില്‍ പരമാവധി പിഴയാണ് നിശ്ചയിച്ചിരിക്കുന്നതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക