എത്യോപ്യയില്‍ ശനിയാഴ്ച നടന്ന വെടിവയ്പ്പില്‍ 34 പേര് മരിച്ചെന്ന് സൂചന. തോക്കേന്തിയെത്തിയ അക്രമി ബസിനുള്ളില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
എത്യോപ്യന്‍ മനുഷ്യാവകാശ സംഘടനയാണ് മരണസംഖ്യ പുറത്തുവിട്ടത്. അക്രമണത്തിന്റെ ഭാഗമായി രാജ്യ വ്യാപക സുരക്ഷാ മുന്‍കരുതലുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ബെനിഷാങ്കുല്-ഗുമുസ് പ്രദേശത്താണ് മനുഷ്യക്കുരുതിയുണ്ടായത്. സ്ഥലത്ത് നേരത്തെയും സമാനമായ അക്രമണ സംഭവങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സെപ്റ്റംബറില്‍ 45 പേരുടെ മരണത്തിന് കാരണമായ ആക്രമണം നടന്നതായി കമ്മീഷന് അധികാരി ഡാനിയല്‍ ബെക്കല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക