മഞ്ചേശ്വരം: അംഗപരിമിതനെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച കേസിൽ ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്തു. തലപ്പാടി ദേവിപുറയിലെ താമസക്കാരനായ ഹനുമന്തനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഇരുവരും ചേർന്ന് മൃതദേഹം കുഞ്ചുത്തൂർ പദവ് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ജെ സി ബി ഡ്രൈവർ അള്ള ഷാബ് എന്ന അള്ള പാഷ (23) കൊല്ലപ്പെട്ട ഹനുമന്തന്റെ ഭാര്യ ഭാഗ്യശ്രി (23) എന്നിവരാണ് അറസ്റ്റിലായത്. നവംബർ അഞ്ചിന് പുലർച്ച രണ്ട് മണിയോടെ ഹനുമന്ത മംഗ്ലൂരുവിലെ ഹോട്ടൽ അടച്ച് വീട്ടിലെത്തിയപ്പോൾ ഭാര്യയുടെ കൂടെ കാമുകൻ അള്ള ഷാബിനെ കണ്ടതിനെച്ചൊല്ലി വാക്കുതർക്കവും ഉന്തും തള്ളും നടന്നു.
ഇതിനിടെ ഹനുമന്തയെ ഇരുവരും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഞ്ചേശ്വരം പൊലീസ് ആദ്യം അപകട മരണമെന്നാണ് കരുതിയത്. പിന്നീട് നാട്ടുകാർ സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം കണ്ണൂർ പെരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമായി തെളിഞ്ഞത്. കൊല നടക്കുന്ന ഒരാഴ്ച്ച മുമ്പ് ഹനുമന്തയും അള്ള ഷാബു തമ്മില്‍ വാക്ക് തർക്കവും ഉന്തും തള്ളും നടന്നതായി പരിസരവാസികളിൽ നിന്ന് പൊലീസിന് വിവരം കിട്ടിരുന്നു. ഇതാണ് പ്രതികളെ പെട്ടെന്ന് പിടിക്കാൻ കഴിഞ്ഞത്. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫിസർ ഷൈൻ, എസ്. ഐ രാഘവൻ എന്നിവരുടെ പൊാലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക