തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ കോണ്‍ഗ്രസ് ഇക്കുറി രക്ഷപെടു. അത്രയ്ക്ക് സാമ്പത്തിക പ്രതിസന്ധിയിലാണ് പാര്‍ട്ടിയെന്ന് നേതൃത്വം. കാശില്ലാത്തത് കാരണം പ്രചാരണചെലവ് കണ്ടെത്താന്‍ സ്ഥാനാര്‍ഥികള്‍ക്ക് കൂപ്പണ്‍ അടിച്ച് നല്‍കിയിരിക്കുകയാണ് കെ.പി.സി.സി.
നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളുണ്ട്. വിറ്റ് കിട്ടുന്ന കാശെടുത്ത് പുട്ടടിക്കാമെന്ന് ആരും കരുതണ്ട. കാരണം ഒാരോ വാര്‍ഡിലേക്കും ചെലവിനുള്ള കൂപ്പണേ ഉള്ളു. ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അന്‍പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരുലക്ഷം, കോര്പറേഷന് ഡിവിഷന് രണ്ട് ലക്ഷം.
കോവിഡ് വ്യാപനത്തിന് ഇന്ന് ഒരുവര്‍ഷം; ഭീതി ഒഴിയാതെ…
ഇതിന് പുറമെ സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ വേറെ നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുണ്ട് ചെലവിനായി അഞ്ചുലക്ഷം രൂപയുടെ കൂപ്പണ്‍. ബക്കറ്റ് പിരിവുപോലെ നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.
കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. ഭരണത്തിന്റ സ്വാധീനത്തില്‍ ബി.ജെ.പിയും എല്‍.ഡി.എഫും പണമൊഴുക്കുമ്പോള്‍ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെ.പി.സി.സി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഒാര്‍മപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക