ലോകത്താകെ ഒരേയൊരു വെള്ള ജിറാഫ് മാത്രമാണ് ഉള്ളത്. ഇതിനാണെങ്കിൽ വേട്ടക്കാരുടെ ഭീഷണിയും .അതിനാൽ പരിസ്ഥിതി രംഗത്തുള്ളവർ പുതിയ നടത്തിയിരിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി വെള്ള ജിറാഫിന് മേല്‍ ജി.പിഎസ് ട്രാക്കര്‍ ഘടിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ. ജിറാഫ് എവിടെയാണ് നില്‍ക്കുന്നതെന്ന് എല്ലാ മണിക്കൂറിലും വനസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് അപ്ഡേഷന് ലഭിക്കും.
മാര്‍ച്ച് മാസത്തില്‍ ഈ ജിറാഫിന്റെ ഇണയെയും കുട്ടിയെയും വേട്ടക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. കെനിയയിലെ വടക്കുകിഴക്കന്‍ വനമേഖലയിലെ ഗാരിസ കൗണ്ടി വനപ്രദേശത്താണ് ഈ മൂന്ന് ജിറാഫുകളും കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ഈ ആണ് ജിറാഫ് ഇവിടെ ഒറ്റയ്ക്കാണ്.
ജിറാഫിന്റെ കൊമ്പുകളിലൊന്നിന് മേലാണ് ഈ ട്രാക്കിംഗ് ഉപകരണം ഘടിപ്പിച്ചത്. 2017 ല്‍ ഈ വെള്ള ജിറാഫുകളുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് ഇവര്‍ ലോകപ്രശസ്തരാവുന്നത്. 2016 ലാണ് കെനിയയില്‍ വെള്ള ജിറാഫുകളെ ആദ്യമായി കണ്ടത്.
ലൂസിയം എന്നു പറയുന്ന ഒരു ശാരീരിക അവസ്ഥ മൂലമാണ് ഇവയ്ക്ക് വെളുത്ത നിറമായത്.
ആഫ്രിക്കന്‍ വൈല്‍ഡ് ലൈഫ് ഫൗണ്ടേഷന്റെ കണക്കുപ്രകാരം കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ജിറാഫുകളുടെ എണ്ണത്തില്‍ 40% ത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്. മാംസത്തിനും തൊലിക്കുമായുള്ള വേട്ടയാണ് ഇവയുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടാവാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക