പുറത്തുവന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേതുപോലെ തോന്നുന്നെങ്കിലും പൂർണമായി ഉറപ്പില്ലെന്നു സ്വപ്്ന സുരേഷ് ജയിൽ ഡിഐജി അജയകുമാറിനു മൊഴി നൽകി. അന്നത്തെ മാനസിക, ശാരീരിക സ്ഥിതി അത്രയും പ്രയാസകരമായിരുന്നതിനാലാണ് ഓർമ വരാത്തതെന്നും പറഞ്ഞു. ശബ്ദസന്ദേശം കൃത്രിമമാണോയെന്നു വിശദ അന്വേഷണം വേണമെന്നു ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.
തുടർന്ന് സൈബർ സെല്ലിന്റെ വിദഗ്ധാന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡിജിപി ഋഷിരാജ് സിങ് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തു നൽകി. ശബ്ദരേഖ എവിടെ വച്ച്, ആരു പകർത്തിയെന്നു കണ്ടെത്തണമെന്നാണ് ആവശ്യം.
ശബ്ദസന്ദേശം തന്റേതെന്നു പൂർണമായി ഉറപ്പില്ലെന്നു പറയാൻ സ്വപ്ന ചൂണ്ടിക്കാട്ടിയ കാരണങ്ങളിങ്ങനെ: സന്ദേശത്തിൽ കൂടുതലും കൃത്യമായ മലയാളത്തിലാണു സംസാരം. രണ്ടോ മൂന്നോ വാക്കേ ഇംഗ്ലിഷിലുള്ളൂ. എന്നാൽ താൻ മലയാളം പഠിച്ചിട്ടില്ലാത്തതിനാൽ കൂടുതലും ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. മലയാളം സംസാരിച്ചാലും അറിയാതെ ഇംഗ്ലിഷ് വാക്കുകളാകും കൂടുതലും കടന്നുവരിക. ഇക്കാര്യങ്ങൾ ജയിൽ ഡിഐജിയുടെ റിപ്പോർട്ടിലുണ്ട്.
ജയിൽ വകുപ്പിന്റെ വിശ്വാസ്യത സംരക്ഷിക്കാൻ പ്രത്യേക അന്വേഷണം വേണമെന്നാണ് ഋഷിരാജ് സിങ്ങിന്റെ നിലപാട്. അട്ടക്കുളങ്ങര വനിതാ ജയിലിൽ നടന്ന സംഭാഷണമല്ലെന്നാണു ജയിൽ വകുപ്പിന്റെ കണ്ടെത്തൽ. കഴിഞ്ഞ മാസം 14നു ജയിലിൽ വന്ന േശഷം ബുധനാഴ്ച തോറുമാണു സ്വപ്നയ്ക്കു സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, ഭർത്താവ്, 2 മക്കൾ, സഹോദരൻ എന്നിവരെ കാണാനേ അനുമതിയുള്ളൂ. ഇവിടെവച്ച് ഒരിക്കൽ അമ്മയോടു മാത്രമേ സംസാരിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക