കൃഷി നശിപ്പിക്കുന്ന കാട്ട് പന്നികളെവെടിവയ്ക്കാമെന്ന് വനം മന്ത്രി കെ.രാജു പറഞ്ഞു. വനം വകുപ്പിന്റേയോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുടെയോ സാന്നിധ്യം വെടി വയ്ക്കാന്‍ ആവശ്യമില്ലെന്നും വനംവകുപ്പിന്റെ അനുമതി മാത്രം മതിയെന്നും മന്ത്രിവ്യക്തമാക്കി.
കൂടാതെ വെടിവയ്ച്ച് 24 മണിക്കൂറിനുള്ളില്‍ വനം വകുപ്പിനെ അറിയിക്കുകയും ചെയ്യാം.ആയുധങ്ങള്‍ സറണ്ടര്‍ ചെയ്യണമെന്ന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുമ്പോഴും അനുമതിയോടെ വെടി വയ്ക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ സംസ്ഥാനത്ത് 95 കാട്ടുപന്നികളെയാണ് വെടിവയ്ച്ച് കൊന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക