ഇന്ത്യയിൽ കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞിട്ടുണ്ട്. പല സംസ്ഥാനങ്ങളും കോവിഡ് പ്രതിരോധത്തിൽ വിജയമുണ്ടാക്കി കഴിഞ്ഞു. കോവിഡ് വ്യാപനത്തിൽ ഏറെ മുന്നിൽ നിന്നിരുന്ന സംസ്ഥാനമായിരുന്നു മഹാരാഷ്ട്ര. ഇപ്പോൾ പുതിയ തീരുമാനവുമായി മഹാരാഷ്ട്ര മുന്നോട്ടു വന്നിരിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് എത്തുന്നവർക്ക് ആർടി-പിസിആർ പരിശോധനാഫലം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി.
വിമാനം, ട്രെയിൻ എന്നീ മാർഗ്ഗങ്ങളിലൂടെ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് മഹാരാഷ്ട്രയിലേയ്ക്ക് എത്തുന്നവർക്കാണ് കോവിഡ് പരിശോധന ഫലം നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ഇവിടങ്ങളിൽ നിന്ന് പരിശോധന നടത്താതെ മഹാരാഷ്ട്രയിലെത്തുന്നവർക്ക് വിമാനത്താവള അധികൃതർ തന്നെ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. സ്വന്തം കയ്യിൽ നിന്ന് വേണം പരിശോധന ചിലവ് എടുക്കാൻ. അധികൃതർ പരിശോധനക്കുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും തുക യാത്രക്കാരനിൽ നിന്ന് ഈടാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക