നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് നല്കിയ മറുപടി ചോര്‍ന്ന സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി റിപ്പോർട്ട്. പരിശോധിക്കുന്നത് ചോര്‍ന്നത് കൈയെഴുത്ത് പ്രതിയാണെന്നും ഇതിന് ഏജന്‍സിക്കുള്ളില്‍ നിന്നും സഹായം കിട്ടിയോ എന്നുമാണ്. സംഭവം എഎസ്ജി ഓഫീസും അന്വേഷിക്കുന്നുണ്ട്. കൂടാതെ നേരത്തെ മറുപടി ചോര്‍ന്ന സംഭവം നിയമസഭയുടെ അവകാശങ്ങളുടെ ലംഘനമാണെന്ന തരത്തില്‍ വിവാദമുയര്‍ന്നിരുന്നു. ഇ ഡി, മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് നോട്ടീസ് നല്‍കും.
വയനാട്ടില്‍ തേനിച്ചകുത്തേറ്റ് മരിച്ച ആദിവാസിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നാരോപണം
നോട്ടീസ് നൽകുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള മറ്റ് ഉന്നതര്‍ക്കും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. കൂടാതെ സി എം രവീന്ദ്രന് നിക്ഷേപമുള്ള വിവിധ സ്ഥാപനങ്ങളിലും ഊരാളുങ്കല്‍ സൊസൈറ്റിയിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. രവീന്ദ്രന് ഏകദേശം 12 സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ളതായി ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ ഇക്കാര്യങ്ങള്‍ മുന്നില്‍ വച്ചാകും. രണ്ട് തവണ നേരത്തെ നോട്ടീസ് നല്‍കിയെങ്കിലും ചോദ്യം ചെയ്യല്‍ നടന്നിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക