കോവിഡ് മഹാമാരിയുണ്ടാക്കിയ ഈ പ്രതിസന്ധി ഘട്ടത്തിൽ സംസ്ഥാനത്തെ ജനങ്ങൾക്കുള്ള ക്രിസ്മസ് കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം. പ്രതിസന്ധിയുടെ ഈ കാലത്തും ആരും പട്ടിണി കിടക്കരുതെന്ന നിലപാട് സർക്കാർ നേരത്തെ തന്നെ എടുത്തിരുന്നു. അതിന്റെ ഭാഗമായാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം.
കടല, പഞ്ചസാര, നുറുക്ക് ഗോതമ്പ്, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവരപ്പരിപ്പ്, തേയില, ഉഴുന്ന്, തുണി സഞ്ചി എന്നിവ അടങ്ങുന്നതാണ് ക്രിസ്മസ് കിറ്റ്. 482 കോടി രൂപയാണ് ക്രിസ്മസ് കിറ്റ് വിതരണത്തിനായി സർക്കാർ ചെലവിടുന്നത്. സെപ്റ്റംബർ, ഒക്ടോബർ, നവംബർ മാസങ്ങളിൽ 368 കോടി രൂപ വീതമാണ് സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിനായി ചെലവഴിച്ചത്. എല്ലാ കാർഡുടമകൾക്കും റേഷൻ കടകൾ വഴി കിറ്റ് ലഭിക്കുന്നതായിരിക്കും. 88.92 ലക്ഷം കാർഡുഡമകൾക്കാണ് സൗജന്യ ഭക്ഷ്യ കിറ്റ് ലഭിക്കുക എന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക