ബുറേവി ചുഴലിക്കാറ്റിനെ നേരിടാന്‍ കേരളം സജ്ജമായിരുന്നെങ്കിലും ഭയപ്പെടുത്തുന്ന ഒന്നും തന്നെ സംഭവിച്ചില്ല എന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ആശ്വാസം. എന്നാല്‍ അതിന് ശേഷം സോഷ്യല്‍ മീഡിയയിലടക്കം വൈറല്‍ ആയിക്കൊണ്ടിരുന്ന ഒരു ട്രോള്‍ ആയിരുന്നു ശ്രീപത്മനാഭന്റെ തിരുവനന്തപുരത്ത് എന്ത് ചുഴലിക്കാറ്റ് എന്ന്.
തളിപ്പറമ്പ് കോടതിക്ക് സമീപം വീടിന് മുന്നിൽ നിർത്തിയിട്ട കാർ അജ്ഞാതർ തീയിട്ട് നശിപ്പിച്ചു
ഇത്തരത്തിലുള്ള ഈ ട്രോളുകള്‍ക്കെതിരെ തന്നെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രേവതിയുടെ പ്രതികരണം. പോസ്റ്റ് വായിക്കാം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കാണാം
‘അനന്തപദ്മനാഭന് കാരണം ചുഴലിക്കാറ്റ് പേടിച്ചു സ്വയം തൂങ്ങി ചത്തു എന്നൊക്കെ ഈ ഭക്തന്മാര് കൂവി വിളിക്കുന്നത് കുറെ കാണുന്നു. എന്തൊരു കോമഡി ആണ് നിങ്ങളൊക്കെ?? പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്. ഹൂ ഈസ് പദ്മനാഭന്?? എന്ന ചോദ്യം ആണ് സ്വയം ചോദിക്കേണ്ടത്. ഞാന്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്. ആ ഞാനും നിങ്ങളുമൊക്കെയടങ്ങുന്ന മനുഷ്യര്‍ക്ക് പോലും ഭൂമിയിലെ ഒരിടവും സ്വന്തം എന്നു വിളിക്കാന്‍ പറ്റില്ല. ഭൂമിയെ ഞങ്ങള്‍ക്കാവശ്യമുണ്ട്, ഭൂമിയ്ക്ക് ഞങ്ങള്‍ മനുഷ്യരെയും. പരസ്പരം കൈമാറുന്ന സ്നേഹമാണ് സഹവാസം. അധികാരവും വെട്ടിപിടിക്കലുകളുമല്ല. വെട്ടിപിടിച്ചാലും എന്നെന്നേക്കുമല്ല ഒന്നും. ഈ ഭൂമിയിലേക്ക് ലയിച്ചു പാറിപറക്കും ഓരോ മനുഷ്യരും.അന്ന് സ്വന്തം ചാരം പോലും ഒരിടത്ത് കിടക്കില്ല. എല്ലാ അതിര്‍വരമ്പുകള്‍ക്കുമപ്പുറം അലിഞ്ഞു ചേരുമത്. അപ്പോഴാണ് ഏതോ ഒരു പദ്മനാഭനെ കോണ്‍ട്രാക്ട് ഏല്‍പ്പിക്കുന്നത്. ഈ പദ്മനാഭന് കൊറോണ തിരുവനന്തപുരത്ത് നിറഞ്ഞപ്പോള്‍ സ്വര്‍ണ കമ്പളിയില്‍ മൂടിപ്പുതച്ച് കലവറയില്‍ കിടന്നുറങ്ങിപ്പോയോടെ ഭക്തരെ??’ – രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക