സക്കീര്‍ ഹുസൈനെതിരായ സിപിഎം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. പാര്‍ട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിദേശയാത്ര നടത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി. 10 വര്‍ഷത്തിനിടെ കളമശേരി മേഖലയില്‍ നാലു വീടുകള്‍ വാങ്ങി. സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയുടേതാണ് റിപ്പോര്‍ട്ട്. സക്കീര്‍ ഹുസൈനെ അടുത്തിടെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന് സക്കീര്‍ ഹുസൈനെതിരെ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കിയിട്ടുണ്ട്.
വ്യവസായിയെ തട്ടിക്കൊണ്ടുപോയത് ഉള്‍പ്പെടെ പ്രതിയായ സിപിഎം കളമശേരി മുന്‍ ഏരിയാ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ആയിരുന്ന വി എ സക്കീര്‍ ഹുസൈന് പിഴവ് പറ്റിയെന്നാണ് അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത്. നേതാവിനെ തിരുത്തുന്നതിലും തെറ്റ് ചൂണ്ടിക്കാട്ടുന്നതിലും കളമശേരി ഏരിയാ കമ്മിറ്റിയുടെ ഭാഗത്തുനിന്നും പിഴവുകളുണ്ടായി.
പത്തുവര്‍ഷത്തിനിടെ നാല് വീടുകള്‍ വാങ്ങുകയും 76 ലക്ഷം രൂപയ്ക്ക് അഞ്ചാമതൊരെണ്ണം വാങ്ങാനും നീക്കമുണ്ടായി. സക്കീര്‍ ഹുസൈന്റെയും ഭാര്യയുടെയും വരുമാനവും മറ്റ് വീടുകളുടെ വാടകയും കണക്കാക്കിയാല്‍ പോലും പുതിയൊരെണ്ണം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക