പൊലീസിനെ കണ്ട് ഭയന്നോടിയ ലോറി തൊഴിലാളി കിണറ്റിൽ വീണ് മരിച്ചതായി റിപ്പോർട്ട്. മരിച്ചത് പട്ടർനടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പിൽ സൽമാൻ ഫാരിസാണ്. സംഭവം പുലർച്ചെ ഒരു മണിയോടെ കന്മനം കണ്ടമ്പാറയിലാണ്.
തിരുന്നാവായയിൽ നിന്നും മണൽ കയറ്റിവന്ന ലോറിയെ രണ്ട് വാഹനങ്ങളിലായി പിന്തുടർന്ന കൽപ്പകഞ്ചേരി പൊലീസ് കണ്ടമ്പാറയിൽ വെച്ച് വാഹനത്തെ തടയുകയും പൊലീസിനെ കണ്ട് ഭയന്ന യുവാക്കൾ ഓടി ഒളിക്കുകയും ചെയ്തു. പിന്നീട് തെട്ട് അടുത്തുള്ള കിണറ്റിൽ നിന്ന് ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സമീപത്തെവീട്ടിലെ നിരീക്ഷണ ക്യാമറയിൽ, മരിച്ച സൽമാൻ ഫാരിസും ഡ്രൈവറും പൊലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പൊലീസ് ഇവരെ പിന്തുടരുന്നതും, തിരച്ചിൽ നടത്തുന്നതും പതിഞ്ഞിട്ടുണ്ട്. കൽപകഞ്ചേരി പൊലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ച്ചയാണ് സംഭവിച്ചതെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലൻസിൽ വെച്ച് പ്രതിഷേധിക്കുകയും ചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോയത് പൊലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കാമെന്ന ഡിവൈഎസ്പിയുടെ ഉറപ്പിനെ തുടർന്നാണ്. കേസ് അന്വേഷിക്കുന്നത് വളാഞ്ചേരി സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക