തിരുവനന്തപുരം ജില്ലയിൽ ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചു. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്കും നീക്കി. കൂടാതെ യാത്രാ നിരോധനവും ഒഴിവാക്കി. നിയന്ത്രണങ്ങൾ പിൻവലിച്ചത് മന്നാർ കടലിടുക്കിൽ തന്നെ ബുറേവി ശക്തി കുറയുകയും കാലാവസ്ഥ മാറുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ്. കടലിൽ പോകുന്നതിനും പൊന്മുടി അടക്കമുള്ള ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്രയ്ക്കും ഏർപ്പെടുത്തിയിരുന്ന നിരോധനവും പിൻവലിച്ചു.
മന്ത്രി എ സി മൊയ്തീന് എതിരെ കോണ്ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി
തീരുമാനം കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിലാണെന്ന് ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ വ്യക്തമാക്കി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാം. ആളുകൾക്ക് വിനോദ സഞ്ചാരത്തിനായി ബീച്ചുകളിലേക്കും പ്രവേശിക്കാം. കൂടാതെ ജില്ലയിലെ അംഗീകൃത ക്വാറിയിംഗ് പ്രവർത്തനങ്ങൾക്കും നിയമാനുസൃത ഖനന പ്രവർത്തനങ്ങൾക്കും ഏർപ്പെടുത്തിയ താത്കാലിക വിലക്കും ജില്ലാ ഭരണകൂടം പിൻവലിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക