കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് നൽകാൻ ഹോമിയോപ്പതി ഡോക്ടർമാർക്ക് അനുമതി. ആയുഷ് മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ച് ഹോമിയോപ്പതി കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കാമെന്ന് സുപ്രിംകോടതി ഉത്തരവ്. രോഗലക്ഷണങ്ങളുടെ ചികിത്സ, കോവിഡ് പ്രതിരോധം എന്നിവയ്ക്ക് ഹോമിയോപ്പതി ഉപയോഗിക്കുന്നതിന് നേരത്തെ ആയുഷ് മന്ത്രാലയം അനുമതി നൽകിയിരുന്നു.
രാവിലെ വെറും വയറ്റില്‍ തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം
ഹോമിയോപ്പതി ഡോക്ടർമാർക്ക് കോവിഡ് ചികിത്സയ്ക്കുള്ള മരുന്ന് നൽകാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൻ, ആർഎസ് റെഡ്ഡി, എംആർ ഷാ എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഉത്തരവിറക്കിയത്. അത്സമയം, ഇൻസ്റ്റിറ്റ്യൂണലി ക്വാളിഫൈഡ് ഡോക്ടർമാർക്ക് മാത്രമേ മരുന്ന് കുറിച്ച് നൽകാൻ അനുവാദമുള്ളു. മാർഗ്ഗനിര്‍ദേശങ്ങളെല്ലാം കൃത്യമായി പാലിച്ചായിരിക്കണം കോവിഡ് ചികിത്സ വേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.
അന്ന് ജയിലില്‍ ഇരുന്ന് കരഞ്ഞു, ജീവിതം അവസാനിച്ചു എന്ന് തോന്നി; ചതിയുടെ കഥ പറഞ്ഞ് അശോകന്
പ്രതികരിക്കാൻ ഇവിടെ എഴുതുക