കേന്ദ്ര സർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരത്തിന്റെ ശക്തി വർധിക്കുകയാണ്. ദേശീയ കര്‍ഷക പ്രക്ഷോഭം 20 ദിവസങ്ങള്‍ പിന്നിട്ട് 22 -ാം ദിവസത്തിലേക്ക് കടക്കുമ്പോൾ പ്രക്ഷോഭം ഗ്രാമങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കർഷക സംഘടനകൾ. ഇതിന്റെ ഭാഗമായി ഡിസംബര്‍ 20 ന് രാജ്യത്തെ ഗ്രാമങ്ങളില്‍ ശ്രദ്ധാഞ്ജലി സഭകള്‍ നടത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചു. കാര്‍ഷിക പ്രക്ഷോഭത്തിനിടെ മരണപ്പെട്ടവര്‍ക്ക് ആദരസൂചകമായാണ് ശ്രദ്ധാഞ്ജലി സഭകള്‍ സംഘടിപ്പിക്കുന്നത്.
അതേസമയം, ചര്‍ച്ചകളില്‍ നിന്നും പിന്‍വാങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നുമാണ് കര്‍ഷകരുടെ നിലപാട്. സർക്കാരുമായി നടത്തിയ ചർച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. നിയമങ്ങളിൽ ഭേദഗതി വരുത്താമെന്ന സർക്കാർ തീരുമാനത്തെ തള്ളിക്കളഞ്ഞ സംഘടനകൾ ഭേദഗതിയല്ല, നിയമങ്ങൾ പിൻവലിക്കുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ടു. തുടർന്നുള്ള ദിവസങ്ങളിലും പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം.
ഇന്ദ്രജിത്തിന്റെ ജന്മദിനത്തിൽ ” ആഹാ ” യിൽ കരം കോർത്ത് കാർത്തിയും വിജയ് സേതുപതിയും
പ്രതികരിക്കാൻ ഇവിടെ എഴുതുക