കിഴുവിലം മുടപുരം ശിവകൃഷ്ണപുരത്തിനു സമീപം മാതാപിതാക്കളും മക്കളുമടക്കം നാലംഗ കുടുംബത്തെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വട്ടവിള വിളയിൽവീട്ടിൽ സുബി (51), ഭാര്യ ദീപകുമാരി(41), മക്കളായ അഖിൽ(17), ഹരിപ്രിയ(13) എന്നിവരെയാണു വീട്ടിലെ കിടപ്പുമുറികളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷം നൽകിയ വളർത്തു നായയെ അവശനിലയിൽ കണ്ടെത്തി.
ഇന്നലെ വൈകിട്ടാണു ദുരന്തം പുറംലോകമറിഞ്ഞത്. സന്ധ്യയ്ക്കു വെളിച്ചം കാണാത്താതിനെത്തുടർന്ന് വീട്ടിലന്വേഷിച്ചെത്തിയ സമീപവാസികൾ നടത്തിയ പരിശോധനയിലാണു വിവരമറിയുന്നത്.
കടക്കെണിയിലാണെന്നും ജീവനൊടുക്കുകയാണെന്നുമുള്ള കത്തു പൊലീസിനു ലഭിച്ചു. ഗൾഫിലായിരുന്ന സുബി ഒന്നരവർഷങ്ങൾക്കു മുൻപു ജോലി നഷ്ടപ്പെട്ടതിനെത്തുടർന്നു നാട്ടിലെത്തുകയായിരുന്നു.
അടുത്തിടെ കുറക്കടയിൽ കട തുടങ്ങി കൂന്തള്ളൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയാണ് അഖിൽ. ഹരിപ്രിയ ചിറയിൻകീഴ് പാലകുന്ന് ഗവൺമെന്റ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക