സംസ്ഥാനത്തെ കള്ള് ഷാപ്പുകളും ബാറുകളും വീണ്ടും തുറന്നു. ഇന്നു മുതൽ ബാറുകളിലും ഷാപ്പുകളിലും ഇരുന്ന് മദ്യപിക്കാം. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ടായിരിക്കും ബാറുകളുടെ പ്രവർത്തനം. സംസ്ഥാനത്തെ ബാറുകൾ പൂർണതോതിൽ പ്രവർത്തനം തുടങ്ങിയത് ഒമ്പതു മാസങ്ങൾക്കു ശേഷമാണ്. കൊവിഡിനെ തുടർന്നു പൂട്ടിയ ശേഷം വീണ്ടും തുറന്നെങ്കിലും പാഴ്സൽ വിൽപന മാത്രമാണ് ഉണ്ടായിരുന്നത്. ബാറുടമകൾ, മറ്റ് പല മേഖലകൾക്കും ഇളവ് സാഹചര്യത്തിൽ ബാറുകളിൽ ഇരുന്നു മദ്യപിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷി അടയ്ക്കാ രാജു
ക്ലബുകൾ, ബിയർ വൈൻ പാർലറുകൾ, എയർപോർട്ട് ലോഞ്ച് ബാർ, കള്ളുഷാപ്പുകൾ എന്നിവ തുറക്കാൻ അനുമതിയുണ്ട്. ഇനിമുതൽ പാഴ്സൽ വിൽപന ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകളിൽ മാത്രമായിരിക്കും.രാവിലെ പത്ത് മുതൽ രാത്രി ഒൻപത് വരെ ബിവറേജസ് ഔട്ട്ലെറ്റുകൾ പ്രവർത്തിക്കും. തെരഞ്ഞെടുപ്പും ക്രിസ്മസ് ആഘോഷങ്ങളും കൊവിഡ് വ്യാപനത്തിന് ഇടയാക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും മദ്യശാലകളുടെ പ്രവർത്തനം.കൗണ്ടറുകളിൽ കൂട്ടം കൂടാൻ പാടില്ല, ഒരു ടേബിളിൽ രണ്ടുപേർ മാത്രം എന്നിവയാണ് നിബന്ധനകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക