സിസ്റ്റര്‍ അഭയ കേസ് വിധിയില്‍ സന്തോഷമെന്ന് പ്രധാന സാക്ഷിയായ അടയ്ക്കാ രാജു പറഞ്ഞു. അഭയയ്ക്ക് നീതി കിട്ടണമെന്നും ദൈവത്തിന്റെ കൃപയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നീതികിട്ടിയില്ലേ, തനിക്ക് അത് മതിയെന്നും അടയ്ക്കാ രാജു പറഞ്ഞു. കാണാതായി പോകുന്ന പെണ്‍കുട്ടികളുടെ കുടുംബങ്ങളുടെ അവസ്ഥ ആലോചിക്കാനും അടയ്ക്കാ രാജു കൂട്ടിച്ചേർത്തു.
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും അബുദാബിയില്‍ കോവിഡ് പരിശോധന നിര്‍ബന്ധമാക്കി
തനിക്ക് ഇഷ്ടം പോലെ ആളുകള്‍ കോടികള്‍ വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. താന്‍ ഇപ്പോഴും മൂന്ന് സെന്റിലാണ് ജീവിക്കുന്നത്. ഭാര്യയും നാല് മക്കളും ഉണ്ട്. വിധിയില്‍ സന്തോഷമുണ്ടെന്നും രാജു പറഞ്ഞു. മോഷ്ടാവായ അടയ്ക്കാ രാജു തന്റെ സാക്ഷി മൊഴിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക