സംസ്ഥാനത്ത് ഓപ്പറേഷൻ പി ഹണ്ട് പുരോഗമിക്കുന്നു. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ നവ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനുള്ള സംവിധാനമാണ് ഓപ്പറേഷൻ പി ഹണ്ട്. തലസ്ഥാന നഗരത്തിൽ ഇതിനകം തന്നെ നാലു കേസുകൾ രജിസ്റ്റർ ചെയ്യുകയും രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതേസമയം, കോട്ടയത്ത് ഇരുപത് കേസുകളാണ് ഇതിനോടകം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐഎസ്എൽ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയം
എറണാകുളം ജില്ലയിൽ അറസ്റ്റിലായവരുടെ കയ്യിൽ നിന്ന് മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞ് ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ സബ് ഡിവിഷനുകളിലെ 52 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.
കർഷകരുമായി കൂടിക്കാഴ്ച നടത്താൻ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്
പ്രതികരിക്കാൻ ഇവിടെ എഴുതുക