തിരുവനന്തപുരം നാവായിക്കുളത്ത് കാണാതായ ഇളയ മകന്റെ മൃതദേഹവും കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം കണ്ടെത്തിയത് കുളത്തില്‍ നിന്നാണ്. പൊലീസ് നിഗമനം, പിതാവ് സഫീര്‍ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തെന്നാണ്.
എണ്‍പത് വയസ്സുള്ള വയോധികയെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി
മൂത്ത മകന് അല്‍ത്താഫിനെ (11) കഴുത്തറുത്ത നിലയില്‍ വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. അവസാനം കണ്ടെത്തിയത് ഇളയ മകന് അന്‍ഷാദിന്റെ (7) മൃതദേഹമാണ്. നേരത്തെ സഫീറിന്റെ മൃതദേഹം ആറാട്ട് കുളത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു. പ്രാഥമിക നിഗമനം കുടുംബപ്രശ്നമാണ് സംഭവത്തിന് കാരണമെന്നാണ്. കൂടാതെ സഫീറും ഭാര്യയും മാസങ്ങളായി അകന്ന് താമസിക്കുകയായിരുന്നു.
ആറാട്ട് കുളത്തിന് സമീപം പിതാവിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. ആറാട്ട് കുളത്തില്‍ അഗ്നിസുരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്. പൊലീസിന്റെ പ്രാഥമിക നിഗമനം പിതാവാണ് കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക