നാഗ്പുർ: ശാരീരിക ബന്ധത്തില്‍ വ്യത്യസ്ത മാർഗങ്ങൾ തേടിയ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ നാഗ്പുർ സ്വദേശിയായ മുപ്പതുകാരനാണ് ലൈംഗിക ബന്ധത്തിനിടെ കഴുത്തിൽ കെട്ടിയ കയർ മുറുകിയതിനെ തുടർന്ന് ശ്വാസം മുട്ടി മരിച്ചത്. വ്യാഴാഴ്ച രാത്രിയോടെ നാഗ്പുർ ഖപർഖേഡയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
പൊലീസ് പറയുന്നതനുസരിച്ച് മരിച്ച യുവാവും ഒപ്പമുണ്ടായിരുന്ന സ്ത്രീയും തമ്മിൽ കഴിഞ്ഞ അഞ്ചുവർഷങ്ങളായി ബന്ധമുണ്ട്. വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ് സ്ത്രീ.
വ്യാഴാഴ്ച രാത്രിയാണ് ഇരുവരും നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ശാരീരിക ബന്ധത്തിനിടെ ഈ സ്ത്രീ യുവാവിനെ ഒരു കസേരയില്‍ കയറുപയോഗിച്ച് ബന്ധിച്ചിരുന്നു. കയ്യും കാലും ഒപ്പം കഴുത്തിലും നൈലോൺ റോപ്പ് ഉപയോഗിച്ചായിരുന്നു കെട്ട്.
‘ഇതിനു ശേഷം ആ സ്ത്രീ വാഷ്റൂമിലേക്ക് പോയി. എന്നാൽ ഈ സമയത്ത് യുവാവിനെ കെട്ടിയിട്ടിരുന്ന കസേര മറിയുകയും കഴുത്തിലെ കുരുക്ക് മുറുകുകയുമായിരുന്നു. വാഷ്റൂമിൽ നിന്നും തിരികെയെത്തിയ സ്ത്രീ ചലനമറ്റ് കിടക്കുന്ന യുവാവിനെയാണ് കണ്ടത്’ പൊലീസ് വ്യക്തമാക്കി. അവർ ഉടൻ തന്നെ ലോഡ്ജ് ജീവനക്കാരുടെ സഹായം തേടി, അവരെത്തി യുവാവിന്റെ കെട്ടഴിച്ചു. ലോഡ്ജ് അധികൃതർ തന്നെ നൽകിയ വിവരം അനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് യുവതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക