ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. കടലിനടിയില്‍ ബ്ലാക്ക് ബോക്സിന്റെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സാധിച്ചുവെന്നും വിമാനം പുറത്തെടിക്കാനുളള ശ്രമം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെടുത്ത് തുടങ്ങിയിട്ടുണ്ട്. വിമാനത്തില്‍ യാത്ര ചെയ്ത ആരും രക്ഷപ്പെട്ടിട്ടില്ലെന്നാണ് നിഗമനം. വിമാനം തകര്‍ന്നു വീണതിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം ഇന്നലെയാണ് തകര്‍ന്നു വീണത്. വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കം വിമാനം കാണാതാകുകയായിരുന്നു.വിമാനം തകര്‍ന്നുവെന്ന സ്ഥിരീകരണം പിന്നാലെയാണ് വന്നത്.
12 ജീവനക്കാര്‍ ഉള്‍പ്പെടെ 62 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്ന് ഇന്‍ഡൊനീഷ്യന്‍ ഗതാഗതമന്ത്രി ബുഡി കാര്യ മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം 56 യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക