വാട്സാപ്പിന്റെ അത്യമൂല്യമായ ഡേറ്റ ശേഖരത്തിലേക്ക് ഇടിച്ചു കയറാനാണ് ഫെയ്സ്ബുക്കിന്റെ ഉദ്ദേശമെന്നും, ഉപയോക്താക്കൾ നിഷ്ക്രിയരായ് നിൽക്കേണ്ടി വരുമെന്നും ഇന്റർനാഷണൽ ബിസിനസ് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യൻ ഗവൺമെന്റ് അടക്കം ആവശ്യപ്പെട്ടിട്ടു നല്കാത്ത വിവരങ്ങളായിരിക്കും ഇനി ഇവർ വിശകനം ചെയ്യുക. തങ്ങൾക്കു ഭീഷണിയാകുമെന്നു കണ്ട് ഫെയ്സ്ബുക് വാങ്ങിക്കൂട്ടിയതാണ് വാട്സാപ്.
ഏറ്റവും കടുത്ത നടപടി നേരിടേണ്ടിവന്നാൽ ഫെയ്സ്ബുക്കിന് അവർ പിന്നീടു വാങ്ങിയ വായ്സാപും ഇൻസ്റ്റഗ്രാമും വിൽക്കേണ്ടതായി പോലും വരാം. എന്തിരുന്നാലും സ്വകാര്യ ഡേറ്റയോട് അത്രമേൽ പ്രിയമുള്ള കമ്പനിയായ ഫെയ്സ്ബുക് ഇനി വാട്സാപ് സന്ദേശങ്ങൾ പരിശോധിക്കാനുള്ള സാധ്യത ഏറെയാണ്.
സാമ്പത്തിക കാര്യങ്ങളടക്കം ഫെയ്സ്ബുക്കിന് ലഭിക്കാൻ മറ്റോരു മാർഗ്ഗമാണ് പുതിയതായ് വന്ന വാട്സാപ് പേ. താമസിയാതെ വാട്സാപ്പും ജിയോ മാർട്ടുമായും ബന്ധിപ്പിക്കും.
താരതമ്യേന ഡിജിറ്റൽ സാക്ഷരത കുറഞ്ഞ ഇന്ത്യ പോലെയൊരു രാജ്യത്ത് ഇതിന്റെയൊക്കെ പ്രത്യാഘാതം എത്രത്തോളം ആയിരിക്കുമെന്ന് ഒരു ശരാശരി ഉപയോക്താവിനോടു പറഞ്ഞു മനസ്സിലാക്കാൻ എളുപ്പമായിരിക്കില്ല.
വാട്സാപ് പഴയതു പോലെ പ്രവർത്തിക്കുമെങ്കിൽ എനിക്കു പ്രശ്നമൊന്നുമില്ലെന്ന നിലപാടായിരിക്കും മിക്കവരും സ്വീകരിക്കുക. ഔദ്യോഗിക വിവരങ്ങൾ വരെ വാട്സാപ്പിലൂടെ പങ്കുവയ്ക്കുകയും, ഗൂഗിൾ ഡ്രൈവിൽ ശേഖരിക്കുകയും ചെയ്യുന്ന രാജ്യത്ത് പുതിയ സംവിധാനം എന്തു മാറ്റമായിരിക്കും കൊണ്ടുവരിക എന്നു കണ്ടുതന്നെ അറിയണം.
തങ്ങൾ എന്തു ഡേറ്റയാണ് ശേഖരിക്കുന്നത് എന്ന് ആപ് ഡവലപ്പർമാർ വെളിപ്പെടുത്തണം എന്നാണ് ആപ്പിൾ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. അതിൻപ്രകാരം ഇപ്പോൾ കാര്യങ്ങൾ കൂടുതൽ വ്യക്തമാണ്. ഏറ്റവും കടന്നുകയറ്റം നടത്തുന്നത് വാട്സാപ്പും ഫെയ്സ്ബുക് മെസഞ്ചറുമാണ്.
കോവിഡ് വ്യാപനം തടയാന് അസിംപ്റ്റോമാറ്റിക് പരിശോധന; സുപ്രധാന ഉപകരണം !
അതേസമയം, ആപ്പിളിന്റെ സ്വന്തം ഐമെസേജും, ടെലഗ്രാമും, സിഗ്നലും തീരെ കുറച്ചു ഡേറ്റ മാത്രമേ ശേഖരിക്കുന്നുള്ളു.
എന്നാൽ വാട്സാപ് പോലും ഫെയ്സ്ബുക് മെസഞ്ചറിനു മുന്നിൽ ഡേറ്റാ ശേഖരണത്തിന്റെ കാര്യത്തിൽ കൈ കൂപ്പുന്ന അവസ്ഥയാണ്. ഉപഭോക്താവിൽ നിന്ന് അത്രത്തോളം വിവര ശേഖരണമാണ് ഫെയ്സ്ബുക് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക