കൊല്ലം : നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ പാല തങ്കം അന്തരിച്ചു. 84 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് പത്തനാപുരം ഗാന്ധിഭവൻ പാലിയേറ്റീവ് കെയറിൽ വൈകീട്ടോടെയായിരുന്നു അന്ത്യം. ദീർഘനാളായി പാലാ തങ്കം ഇവിടെ ചികിത്സയിൽ കഴിയുകയായിരുന്നു.
രാധാണമിയെന്നാണ് യഥാർത്ഥ പേര്. പതിനഞ്ചാം വയസ്സിൽ ഗായികയായാണ് പാലാ തങ്കം സിനിമാ രംഗത്തേക്ക് കടന്നു വന്നത്. കെടാവിളക്ക് എന്ന ചിത്രത്തിലെ താരകമലരുകൾ വാടി, താഴത്തുനിഴലുകൾ മൂടി എന്നതായിരുന്നു ആദ്യ ഗാനം. പിന്നീട് നിരവധി സിനിമകളിലും, നാടകങ്ങളിലും പാടി. പാലായിലെ പള്ളികളിലെയും , അമ്പലങ്ങളിലെയും ഏകാംഗ നാടകങ്ങളിലൂടെയായിരുന്നു അഭിനയ രംഗത്തേക്കുള്ള പ്രവേശനം.
എൻഎൻ പിള്ളയുടെ മൗലികാവകാശം എന്ന നാടകത്തിലൂടെ അഭിയന രംഗത്തേക്ക് കടന്നുവന്ന പാലാ തങ്കം കെടാവിളക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ചു.
ഇതുവരെ 300 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളിൽ ശബ്ദവും നൽകിയിട്ടുണ്ട്. മൃതദേഹം ഗാന്ധി ഭവൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക