ഭോപ്പാല്‍: മധ്യപ്രദേശില്‍ മധ്യവയസ്ക്കയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് വടി കുത്തിക്കയറ്റി. പിന്നീട് 45വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത് ഭോപ്പാലില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ സിദ്ധി ജില്ലയിലാണ്. പീഡനത്തിന് ഇരയായത് ചായക്കട നടത്തുന്ന വിധവയാണ്.
കടക്കാവൂര്‍ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി
സ്ത്രീയുടെ ഭര്‍ത്താവ് നാലുവര്‍ഷം മുന്‍പാണ് മരിച്ചത്. ഗുജറാത്തിലാണ് രണ്ടു കുട്ടികള്‍ താമസിക്കുന്നത്. ഇവര്‍ കുടിലില്‍ ഒറ്റയ്ക്കുള്ള സമയത്താണ് പീഡനം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുടിലില്‍ 45കാരി ഉറങ്ങുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പ്രതികള്‍ വെള്ളം ചോദിച്ച് കുടിലില്‍ വരികയും വെള്ളം ഇല്ല എന്ന് പറഞ്ഞതോടെ പ്രതികള്‍ കുടിലില്‍ അതിക്രമിച്ച് കയറി സ്ത്രീയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ബലാത്സംഗത്തിനിടെ സ്ത്രീയുടെ പരാതിയില്‍ ഇരുമ്പ് വടി സ്വകാര്യഭാഗത്ത് കുത്തിക്കയറ്റിയതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക