കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിയ്ക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധം തുടരുകയാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരുമായി കർഷകർ നടത്തുന്ന ചർച്ചകളെല്ലാം തുടർച്ചയായി പരാജയപ്പെടുകയുമാണ്. നിയമങ്ങൾ പൂർണമായും പിൻവലിയ്ക്കുന്നത് വരെ സമരം തുടരുമെന്നാണ് കർഷക സംഘടനകളുടെ പക്ഷം. ഇന്ന് നടത്താനിരുന്ന ചർച്ച മാറ്റിവച്ചിരിക്കുയാണ്. ഒൻപതാംവട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ് അടുത്ത ചർച്ച ഈ മാസം 19 ന് നടക്കുമെന്ന് അറിയിച്ചത്. എന്നാൽ, ഇന്ന് നടത്തേണ്ടിയിരുന്ന ചർച്ച മാറ്റിവച്ചതായി കേന്ദ്ര കൃഷി മന്ത്രാലയമാണ് അറിയിച്ചത്.
ഇന്ന് നടത്താനിരുന്ന ചർച്ച നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് നടക്കും. അതേസമയം, ചർച്ചകൾ തുടർച്ചയായി പരാജയപ്പെടുന്ന അവസരത്തിൽ വിഷയം വിശദമായി പഠിക്കാൻ നാലംഗ സമിതിയെ സുപ്രിംകോടതി നിയോഗിച്ചിരുന്നു. എന്നാൽ, സമിതിയുമായി ചര്‍ച്ച നടത്തില്ലെന്നാണ് സമരം ചെയ്യുന്ന കര്‍ഷകരുടെ നിലപാട്.
വാട്സ്ആപ്പിന് പകരമല്ല സിഗ്നൽ…! വ്യക്തത വരുത്തി സിഗ്നൽ സ്ഥാപകൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക