ചൈന ഇന്ത്യൻ അതിർത്തി ലഘിച്ചതായി റിപ്പോർട്ടുകൾ. അരുണാചൽ പ്രദേശിൽ അതിർത്തി ലംഘിച്ച് ചൈന ഗ്രാമം നിർമ്മിച്ചെന്നാണ് വിവരം. അതിർത്തിയിൽ നിന്ന് ഏകദേശം 4.5 കിലോമീറ്റർ പ്രദേശത്തിനകത്തേക്ക് കയറിയുള്ളതാണ് നിർമാണം. 2019, 20 വർഷങ്ങളിലെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യയുമായുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ കണ്ടുവെന്നും വർഷങ്ങളായി ചൈന ഇത്തരം അടിസ്ഥാന സൗകര്യ വികസനം അതിർത്തിയിൽ നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു. 2020 നവംബർ ഒന്നിലെ ചിത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതായി കാണാം. 101 ഓളം വീടുകൾ ഉൾപ്പെടുന്ന പുതിയ ഗ്രാമം നിർമിച്ചതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക