ബി.ജെ.പിയില്‍ നിന്ന് നേമം പിടിച്ചെടുക്കാന്‍ സി.പി.എം ഇത്തവണയും പരീക്ഷിക്കുന്നത് വി. ശിവന്‍കുട്ടിയെ തന്നെയാവും. ജയിക്കാന്‍ കഴിയുന്ന സാഹചര്യമെന്ന് ശിവന്‍കുട്ടി പറഞ്ഞു. ഒ. രാജഗോപാല്‍ മാറുന്നതോടെ കുമ്മനം രാജശേഖരനെ ഇറക്കാന്‍ ബി.ജെ.പി ആലോചിക്കുമ്പോള്‍ ഘടകക്ഷികള്‍ക്ക് നല്‍കാതെ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.
കേരളത്തിലെ ആദ്യ താമരവിരിഞ്ഞ മണ്ണാണ് നേമം. നിലനിര്‍ത്തേണ്ടത് ബി.ജെ.പിക്കും തടയിടേണ്ടത് ഇടത്–വലത് മുന്നണികള്‍ക്കും അഭിമാനപ്രശ്നം. പ്രായധിക്യത്താല്‍ ഒ.രാജഗോപാല്‍ പിന്മാറിയേക്കും. അതുകൊണ്ട് തന്നെ പാര്‍ട്ടി നിര്‍ദേശപ്രകാരം കുമ്മനം രാജശേഖരന് മണ്ഡലത്തില്‍ സജീവമായി. എതിരിടാന്‍ ആര് എന്ന ചോദ്യത്തിന് ഇടത് ക്യാംപില്‍ നിന്നുള്ള ആദ്യ ഉത്തരം വി.ശിവന്‍കുട്ടിയെന്നാണ്.
കഴിഞ്ഞ തവണ തോറ്റെങ്കിലും 2011ല്‍ ജയിച്ചതിനേക്കാള്‍ ഒമ്പതിനായിരത്തോളം വോട്ടുകള്‍ ശിവന്‍കുട്ടി നേടിയിരുന്നു. തദേശതിരഞ്ഞെടുപ്പിലടക്കം മണ്ഡലത്തിലെ പോരാട്ടത്തിന് ചുക്കാന്‍ പിടിച്ച് ബന്ധം നിലനിര്‍ത്തിയിട്ടുണ്ട്. അതിനാല്‍ യു.ഡി.എഫ് വോട്ടുകള്‍ ബി.ജെ.പിക്ക് പോയില്ലങ്കില്‍ ജയിക്കാമെന്നാണ് ഇടത് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക