നിയമസഭ തിരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് മല്സരിക്കാനിറങ്ങിയാലും കെ.പി.സി.സി നേതൃസ്ഥാനത്ത് മാറ്റമുണ്ടായേക്കില്ല. കെ.സുധാകരന് പ്രസിഡന്റാകുമെന്നത് പ്രചാരണം മാത്രമാണെന്ന് മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. രമേശ് ചെന്നിത്തലയെ ഒഴിവാക്കിയെന്ന തരത്തില്‍ ചിലര്‍ ബോധപൂര്‍വ പ്രചാരണം നടത്തുന്നതായി െഎ ഗ്രൂപ്പിന് പരാതിയുണ്ട്.
കൊയിലാണ്ടി, വടകര, കല്പറ്റ എന്നിവയാണ് മുല്ലപ്പള്ളി കണ്ടുവച്ചിട്ടുള്ള സീറ്റുകള്‍. ഇതില്‍ ലോക്സഭയില്‍ അറുപതിനായിരത്തിലധികം വോട്ടിന്റ ഭൂരിപക്ഷം കിട്ടിയ കല്പറ്റ തന്നെയാണ് മുല്ലപ്പള്ളിയുടെ ആദ്യപരിഗണന. ഇവിടെ ജയിച്ചാല്‍ ഒരേസമയം പ്രസിഡന്റ് സ്ഥാനം കൂടി കൊണ്ടുപോകാന്‍ കഴിയുമെന്നാണ് കണക്കൂകൂട്ടല്‍. മുല്ലപ്പള്ളി മല്‍സരിച്ചാല്‍ പകരം കെ സുധാകരന് പ്രസിഡന്റാകാനുള്ള സാധ്യത കുറവാണ്. അത്തരമൊരും ചര്‍ച്ചപോലും ഹൈക്കമാന്‍ഡ് തലത്തില്‍ നടന്നിട്ടില്ല.
മറിച്ചുള്ള പ്രചാരണം ഏതോ കേന്ദ്രങ്ങള്‍ മനപൂര്‍വം തയാറാക്കിയതാണെന്നും മുല്ലപ്പള്ളിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. സുധാകരന് വരുന്നതിനോട് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്കും താല്പര്യമില്ല. ചെന്നിത്തലയെ ഒഴിവാക്കി ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതിന് പുറമെ മുല്ലപ്പള്ളിയെ കൂടി മാറ്റുന്നത് നല്ല സന്ദേശമായിരിക്കില്ലെന്ന ബോധ്യം ഹൈക്കമാന്‍ഡിനുമുണ്ട്. അതേസമയം രമേശ് ചെന്നിത്തലയെ തഴഞ്ഞുവെന്ന് ബോധപൂര്‍വം ചിലര്‍ പ്രചരിപ്പിക്കുന്നുവെന്ന പരാതി െഎ പക്ഷത്തിനുണ്ട്.
എന്നാല്‍ ഒറ്റക്കെട്ടായി പോകണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാക്കരുതെന്നുമാണ് ചെന്നിത്തലയുടെ നിര്‍ദേശം. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് സര്‍വേ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് തിരിച്ചുള്ള സ്ഥാനാര്‍ഥി ചര്ച്ചകള്വൈകും. രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന്റ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ അടുത്തദിവസം തിരുവനന്തപുരത്തെത്തും. പ്രചാരണ വിഷയങ്ങള്‍ സംബന്ധിച്ച് ഘടകകക്ഷികളുമായും കെ.പി.സി.സി ഭാരവാഹികളുമായും ചര്‍ച്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക