മനസ്സാക്ഷിയെ നടുക്കിയ ക്രൂരതയുടെ പിന്നില്‍ റിസോര്‍ട്ട് ഉടമകള്‍. റിസോര്ട്ടുകാര് തീകൊളുത്തിയ ആനയാണ് ചരിഞ്ഞതെന്ന് വ്യക്തമായി. തമിഴ്നാട് മസിനഗുഡിയില്‍ പെട്രോള്‍ നിറച്ച ടയര്‍ എറിഞ്ഞ് പൊള്ളലേല്‍പ്പിച്ച കാട്ടാനയാണ് ദാരുണമായി ചരിഞ്ഞത്.
കാട്ടാനയെ തീകൊളുത്തിയ ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് അന്വേഷണം കടുത്തതും അറസ്റ്റ് നടന്നതും. അതിക്രമം നടന്നത് നവംബറിലാണ്. കേസില്‍ രണ്ട് റിസോര്‍ട്ട് ഉടമകളാണ് അറസ്റ്റിലായത്. പ്രശാന്ത്, റെയ്മണ്ട് ഡീന്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെക്കൂടി പിടികൂടാനുണ്ട്. റിക്കി റിയാന്‍ ആണ് പിടിയിലാകാനുള്ളത്.
ഗുരുതരമായി പൊള്ളലേറ്റ ആന കാടുകയറാതെ ജനവാസമേഖലയില്‍ തുടരുകയായിരുന്നു. മയക്കുവെടിവച്ച് വിദഗ്ധചികില്‍സയ്ക്ക് കൊണ്ടുപോകുന്നതിനിടെയാണ് ചരിഞ്ഞത്. സംഭവിച്ചത് ഇങ്ങനെയാണ്:
പെട്രോള്‍ നിറച്ച ടയര്‍ കത്തിച്ച് ആനയ്ക്കുനേരെ എറിയുകയായിരുന്നു. ടയര്‍ ആനയുടെ ചെവിയില്‍ കൊളുത്തിക്കിടന്ന് കത്തി. ഒരുപാട് നേരം ഇത്തരത്തില്‍ തീ കത്തിയിരിക്കാമെന്നാണ് നിഗമനം. ആന ചരിഞ്ഞത് ദിവസങ്ങളോളം നീണ്ട ചികില്‍സയ്ക്കുശേഷമാണ്. ഒരുവട്ടം ചികില്‍സ നല്കി ആനയെ കാട്ടിലേക്ക് തിരിച്ചയച്ചതായിരുന്നു. പിന്നീടാണ് പരുക്ക് ഗുരുതരമെന്ന് മനസ്സിലാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക