ഇന്ത്യയിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മദ്യം നിരോധിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷനോട് ഉമാ ഭാരതി [പറഞ്ഞു. മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ ഉമാ ഭാരതിയുടെ പ്രതികരണം, മധ്യപ്രദേശിൽ മദ്യ ശാലകളുടെ എണ്ണം കൂട്ടും എന്നുള്ള വാർത്തകൾ വന്നതിന് പിന്നാലെയാണ്. ഉമാ ഭാരതി തന്റെ നിർദ്ദേശം മുന്നോട്ട് വെച്ചത് തുടർച്ചയായുള്ള എട്ടോളം ട്വീറ്റുകളിലൂടെയാണ്.
യുപിയിൽ ആഭരണ വ്യാപാരിയെ കൊള്ളയടിച്ചു; 4 പൊലീസുകാർ അറസ്റ്റിൽ
മധ്യ നിരോധനം കൊണ്ടുവന്നത് ബീഹാർ തെരഞ്ഞെടുപ്പ് വിജയത്തെ ജെ.ഡി.യു അധ്യക്ഷൻ നിതീഷ് കുമാറിന് അനുകൂലമാക്കാൻ സഹായിച്ചു എന്നും ഉമാ ഭാരതി വ്യക്തമാക്കി. ലോക്ക്ഡൗൺ സമയത്ത് മദ്യ നിരോധനം നടപ്പിലായിരുന്നുവെന്നും കോവിഡ് മൂലം മരണം സംഭവിക്കുന്നുവെന്നും എന്നാൽ മദ്യം ലഭിക്കാത്തതിന്റെ പേരിൽ ആരും മരിക്കില്ലെന്ന് ഈ നടപടി വ്യക്തമാക്കുന്നുണ്ടെന്നും എന്നും അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക