മലപ്പുറം: ലൈംഗിക പീഡനത്തിന് ഇരയായി പാണ്ടിക്കാട് സര്‍ക്കാര്‍ ഹോമില്‍ എത്തുകയും പിന്നീട് കുടുംബത്തിനൊപ്പം വിട്ടയക്കുകയും ചെയ്ത പെണ്‍കുട്ടി മൂന്നാംവട്ടവും പീഡനത്തിന് ഇരയായ കേസില്‍ അയല്‍ക്കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റില്‍ ആയിരിക്കുന്നത് പാണ്ടിക്കാട് സ്വദേശിയായ രഹനയാണ്. കേസില്‍ യുവതിയുടെ പിതാവ് സമീര്‍ബാബു എന്ന ചന്ദ്രനും ഭര്‍ത്താവ് മുജീബ് റഹ്മാനും പ്രതികളാണ്. പെണ്‍കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയവര്‍ക്ക് പെണ്‍കുട്ടിയെ കാഴ്ച വയ്ക്കാന്‍ സഹായിച്ചത് രഹന എന്ന രമ്യയായിരുന്നു എന്ന് പോലീസ് കണ്ടെത്തി.
ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ച് കളമശേരിയില്‍ പതിനേഴുകാരന് ക്രൂര മര്‍ദനം
ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച രഹനയെ പാണ്ടിക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫയും സംഘവുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രതി രഹനയുടെ 44 പ്രതികളുളള കേസില്‍ ഇതോടെ 26 പേര് അറസ്റ്റിലായി. കേസ് അന്വേഷിക്കുന്നത് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പിയുടെ ചുമതലയുളള പി.പി. ഷംസിന്റെ നേതൃത്വത്തില്‍ 3 സി.ഐമാരും 7 എസ്.ഐ മാരുമടങ്ങുന്ന സംഘമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക