പാലാരിവട്ടം മേൽപ്പാലത്തിന്റെ പണി അതിവേഗം പുരോഗമിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിർമ്മാണം നടന്ന പാലം രണ്ടു വർഷത്തിനുള്ളിൽ തകർന്നിരുന്നു. ഇതേ തുടർന്ന് പാലം നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ദേശീയ പാതയിൽ ഗതാഗത തിരക്കുള്ള പാലാരിവട്ടത്തെ പാലം പുനർനിർമ്മാണ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
പാലത്തിന്റെ ഇരുവശങ്ങളിലുമായി പുതിയ ഗർഡറുകൾ സ്ഥാപിച്ചു. ഡെക് സ്ലാബുകളും സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നു. പാലത്തിന്റെ 19 സ്പാനുകളിൽ 17 സ്പാനുകളും 102 ഗർഡറുകളുമാണ് പുനർനിർമ്മിക്കുന്നത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണ ചുമതല വഹിക്കുന്നത്. പാലം നിർമ്മാണത്തിന്റെ പകുതിയിലേറെ ജോലികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന ജോലികൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുന്നതിനുള്ള വേഗതയിലാണ് പണികൾ പുരോഗമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക