റിപ്പബ്ലിക് ദിനത്തിലാണ് കർഷകർ ആഹ്വാനം ചെയ്ത ട്രാക്ടർ റാലി നടക്കുന്നത്. റാലിയിൽ പങ്കെടുക്കുന്നതിനായി കർഷകരുൾപ്പെടെ നിരവധി പേര് സംസ്ഥാനങ്ങളിൽ നിന്ന് രാജ്യ തലസ്ഥാനത്തേയ്ക്കെത്തും. ട്രാക്ടർ റാലിയ്ക്ക് ആദ്യം അനുമതി നിഷേധിച്ച പോലീസ് പിന്നീട് ഉപാധികളോട് കൂടി അനുമതി നൽകുകയായിരുന്നു.
പിതാവിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കണമെന്ന് തേജസ്വി യാദവ്
രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുണ്ടാവരുത്, ഡൽഹിയുടെ ഹൃദയ ഭാഗത്തേക്ക് റാലി എത്തരുത്, റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് ശേഷമേ റാലി നടത്താവൂ, അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ മാത്രമേ റാലി പാടുള്ളൂ എന്നിങ്ങനെയുള്ള ഉപാധികൾ മുന്നോട്ട് വച്ച ശേഷമാണ് ട്രാക്ടർ റാലിയ്ക്ക് അനുമതി നൽകിയത്. റാലി സമാധാനപരമായിരിക്കുമെന്ന് സമര നേതാവ് കൂടിയായി യോഗേന്ദ്ര യാദവ് പ്രതികരിച്ചു.
സോളാർ കേസിൽ സിബിഐ അന്വേക്ഷണം, ‘ഏതന്വേഷണത്തെയും നേരിടാന്‍ തയ്യാറാണെന്ന്’ ഉമ്മൻചാണ്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക