ഉത്സവ പറമ്പുകളിലും തലയെടുപ്പ് മത്സരവേദികളിലും ആനപ്രേമികളുടെ താരമായ മംഗലാംകുന്ന് കര്ണന് ചരിഞ്ഞു. 60 വയസ് പ്രായമാണ്. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം. തൃശൂര്‍പൂരം ഉള്‍പ്പെടെയുള്ള ഉത്സവങ്ങളില്‍ വര്‍ഷങ്ങളോളം പങ്കെടുത്തിട്ടുണ്ട്.മംഗലാംകുന്ന് പരമേശ്വര്‍, ഹരിദാസ് സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് കര്ണന്. സിനിമാ താരങ്ങളുടേത് പോലെ സംസ്ഥാനത്ത് ഫാന്‍സ് അസോസിയേഷന് ഉള്ളയാളാണ് കര്ണന്.
2019 മാര്‍ച്ചിലാണ് മംഗലാംകുന്ന കര്ണന് അവസാനമായി പങ്കെടുത്ത ഉത്സവം. തലപൊക്കമത്സരങ്ങളില് തുടര്‍ച്ചയായി ഒമ്പത് വര്‍ഷം വിജയിയായിരുന്നു.
1991 ല്‍ വാരാണസിയില്‍ നിന്നാണ് കര്ണന് കേരളത്തിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക