സോളാർ കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സ്വാഭാവിക നടപടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന് മറ്റെന്താണ് ചെയ്യാനാവുകയെന്നും നിലവിലുള്ള അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കേസ് സിബിഐക്ക് വിടണമെന്നും ഇരയാണ് സർക്കാരിന് അപേക്ഷ നൽകിയതെന്നും അത് മാനിച്ച് കേസ് സിബിഐക്ക് കൈമാറുന്നത് സ്വാഭാവികമാണെന്നും ആ പരാതി സ്വീകരിക്കാതിരിക്കാതിരുന്നാൽ വിമർശനമുണ്ടാകില്ലേയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു കേസും സിബഐക്ക് വിടില്ലെന്ന നിലപാട് ഒരുഘട്ടത്തിലും സർക്കാർ എടുത്തിട്ടില്ലെന്നും കൂടാതെ വാളയാർ കേസ് അമ്മയുടെ അഭ്യർഥനയിൽ സിബിഐക്ക് വിട്ടുവെന്നും സോളാർകേസിൽ ഉമ്മൻചാണ്ടിതന്നെ നിയോഗിച്ച അന്വേഷണ കമീഷന്റെ മുന്നിൽ ഒരുപാട് വസ്തുതകൾ വന്നിരുന്നുവെന്നും വളരെ ശക്തമായ റിപ്പോർട്ടാണ് കമീഷൻ സമർപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അക്കാര്യം അന്വേഷിക്കാൻ പൊലീസിനെ നിയോഗിച്ചു. സർക്കാർ ഇടപെട്ട് അന്വേഷണം വല്ലാതെ ത്വരിതപ്പെടുത്താനോ യുഡിഎഫിന്റെ കാലത്തെപ്പോലെ അന്വേഷണ ഏജൻസിയെ വഴിനടത്താനോ എൽഡിഎഫ് ശ്രമിച്ചിട്ടില്ല. കൂടാതെ ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതും ഇതും തമ്മിലെന്താണ് താരതമ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക